
റാഞ്ചി: ജാർഖണ്ഡിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. ട്യൂഷന് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. കുറ്റിക്കാട്ടിൽ നിന്നാണ് അഞ്ചാം ക്ലാസുകാരിയായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച്ചക്കിടെ ജാർഖണ്ഡിലെ മൂന്നാമത്തെ ബലാത്സംഗക്കൊലയാണിത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ക്ലാസിലേക്ക് രാവിലെ ട്യൂഷനായി സൈക്കിളിൽ പോയതാണ് പെൺകുട്ടി. തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്നാണ് നടത്തിയ അന്വേഷിച്ചത്തിലാണ് ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിൾ കണ്ടെത്തിത്. തുടര്‍ന്ന് പരിസരത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പെൺകുട്ടി ബന്ധുക്കള്‍ പറയുന്നു. കൂട്ടബലാത്സംഗമാണോ എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam