നിറത്തെ ചൊല്ലി തർക്കം; വിദ്യാർഥിനിയെ കുത്തിക്കൊന്ന പതിനാലുകാരൻ അറസ്റ്റിൽ

Published : Feb 16, 2020, 12:12 PM ISTUpdated : Feb 16, 2020, 12:49 PM IST
നിറത്തെ ചൊല്ലി തർക്കം; വിദ്യാർഥിനിയെ കുത്തിക്കൊന്ന പതിനാലുകാരൻ അറസ്റ്റിൽ

Synopsis

പാർക്കിലെത്തിയ ടെസ്സയുമായി റാഷൻ നിറത്തിന്റെ പേരിൽ തർക്കത്തിലായി. ഇതിനിടെ തന്റെ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് റാഷൻ ടെസ്സയെ കുത്തി കൊല്ലുകയായിരുന്നു. ‍

ന്യൂയോർക്ക്: ന്യൂയോർക്ക് സർവകലാശാലയിലെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. നിറത്തെ ചൊല്ലിയുള്ള തർക്കമാണ് ‌വിദ്യാർഥിനിയുടെ കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. ബർനാഡ് കോളേജ് വിദ്യാർഥിനിയായ ടെസ്സാ മജോർസ് (18) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ പതിനാലുകാരനായ റാഷൻ വെയ്വറെ പൊലീസ് അറസ്റ്റ് ചെയ്തു.

മോർണിങ്സൈഡ് പാർക്കിന് സമീപം ഡിസംബർ 11നായിരുന്നു സംഭവം. ബർനാഡ് കോളേജിനെയും കൊളംബിയ സർവകലാശാലയെയും ഭാ​ഗിക്കുന്ന പാർക്കാണ് ഹർലമിൽ സ്ഥിതി ചെയ്യുന്ന മോർണിങ്സൈഡ്. റാഷൻ കറുപ്പ് നിറക്കാരനും ടെസ്സ വെളുപ്പ് നിറക്കാരിയുമായിരുന്നു. പാർക്കിലെത്തിയ ടെസ്സയുമായി റാഷൻ നിറത്തിന്റെ പേരിൽ തർക്കത്തിലായി. ഇതിനിടെ തന്റെ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് റാഷൻ ടെസ്സയെ കുത്തി കൊല്ലുകയായിരുന്നു.

നെഞ്ചിലും മറ്റ് ശരീരഭാ​ഗങ്ങളിലും ആഴത്തിൽ മുറിവേറ്റ ടെസ്സയെ പാർക്കിലുള്ളവർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ റാഷനെ നീണ്ട ദിവസത്തെ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, മോഷണം എന്നീ വകുപ്പുകളിലാണ് രണ്ടാം വർഷ വിദ്യാർഥിയായ റാഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
  
    


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ