
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഞെട്ടിക്കുന്ന സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെൺകുട്ടിക്ക് ജന്മം നൽകിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. വീട്ടിൽവെച്ചാണ് 15കാരി പ്രസവിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കുട്ടി അമ്മയിൽ നിന്ന് ഗർഭം മറച്ചുവെച്ചു. ഒടുവിൽ സംഭവം പുറത്തറിയാതിരിക്കാൻ ആശുപത്രിയിൽ പോകാതെ വീട്ടിൽ നിന്ന് പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബ് വീഡിയോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. മാർച്ച് രണ്ടിനാണ് 15കാരി വീട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിത്. ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അവളുടെ വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യവസായിയുടെ കൊലപാതകത്തിന് കാരണം സ്വവർഗാനുരാഗത്തിലെ വിള്ളൽ? കൂടുതൽ അന്വേഷണത്തിന് പൊലീസ്
സംഭവം അറിഞ്ഞ അമ്മയാണ് 15കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam