
ചെന്നൈ: 15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീവെച്ച് കൊന്ന കേസില്‍ രണ്ട് അണ്ണാ ഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍. കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ടാണ് മുരുകന്‍ എന്നയാളും സഹായിയും ചേര്‍ന്ന് കുട്ടിയെ വീട്ടില്‍ക്കയറി തീക്കൊളുത്തിയത്. തമിഴ്നാട് വില്ലുപുരത്താണ് ദാരുണ സംഭവം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ജയശ്രീയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിഎംകെ അപലപിച്ചു. മനസാക്ഷിയെ നടുക്കുന്ന ദാരുണ സംഭവമെന്ന് സ്റ്റാലിൻ പ്രതികരിച്ചു. നടപടി ഉറപ്പ് വരുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam