
റായ്പൂർ: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാറുകാരിയെ നടുറോഡില്‍ കുത്തി വീഴ്ത്തി മധ്യവയസ്കന്‍. ഛത്തീസ്ഗഡിലെ ഗുധിയാരി മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ് വൈകിട്ടാണ് മധ്യവയസ്കനായ ഓംകാർ തിവാരി എന്നയാള്‍ പതിനാറുകാരിയെ കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. 47 വയസുകാരനായ ഓംകാർ തിവാരി 16 കാരിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി ഇത് നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് നടുറോഡിലാണ് സംഭവം നടന്നത്. തിവാരിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. തിവാരി നേരത്തെയും പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നുനെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം വൈകിട്ടും പ്രതി പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ ഓംകാർ തിവാരി കൈയ്യിലുണ്ടായ കത്തികൊണ്ട് പതിനാറുകാരിയെ നിരവധി തവണ കുത്തി. അലറിക്കരഞ്ഞ പെണ്‍കുട്ടിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു.
കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയതോടെയാണ് പ്രതി പെണ്‍കുട്ടിയെ വിട്ടത്. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പതിനാറുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി ഓംകാര്‍ തിവാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പെണ്‍കുട്ടിയുടെ ബോധം തിരിച്ച് വന്ന ശേഷം വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Read More : 'കണ്ടാല്‍ സിമ്പിള്‍, ബട്ട് പവര്‍ഫുള്‍'; വിവിഐപി സുരക്ഷയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഈ ജാക്കറ്റ്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam