കുടുംബത്തിന് ശല്യം; ​ഗർഭിണിയായ സഹോദരിയെ കഴുത്തുഞെരിച്ച് കൊന്ന് പത്തൊമ്പതുകാരൻ, അറസ്റ്റ്

Published : Dec 26, 2019, 09:56 PM ISTUpdated : Dec 26, 2019, 10:06 PM IST
കുടുംബത്തിന് ശല്യം; ​ഗർഭിണിയായ സഹോദരിയെ കഴുത്തുഞെരിച്ച് കൊന്ന് പത്തൊമ്പതുകാരൻ, അറസ്റ്റ്

Synopsis

കൊല്ലപ്പെടുമ്പോൾ വിരിഡിയാന എട്ടു മാസം ഗർഭിണിയായിരുന്നു. ഡിസംബർ 17 മുതൽ കാണാതായ വിരിഡിയാനയുടെ മൃതദേഹം അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. 

ഓസ്റ്റിൻ: നോർത്ത് ഡാലസിൽ ഗർഭിണിയായ സഹോദരിയെ കഴുത്തുഞ്ഞെരിച്ച് കൊന്ന സഹോദരൻ അറസ്റ്റിൽ. വിരിഡിയാന അരേവലോ (23) എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച കേസിൽ പത്തൊമ്പതുകാരനായ എഡ്വേർഡോ അരേവാലോയാണ് അറസ്റ്റിലായത്. കുടുംബത്തിന് ശല്യമാണെന്നാരോപിച്ചാണ് സഹോദരിയെ കൊന്നതെന്ന് എഡ്വേർഡോ ചോദ്യം ചെയ്യലിൽ പൊലീസിനോട് കുറ്റസമ്മതം നടത്തി.

കൊല്ലപ്പെടുമ്പോൾ വിരിഡിയാന എട്ടു മാസം ഗർഭിണിയായിരുന്നു. ഡിസംബർ 17 മുതൽ കാണാതായ വിരിഡിയാനയുടെ മൃതദേഹം അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. മാനസികാരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന സഹോദരി കുടുംബത്തിന് ഒരു ഭാരമായിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിനെ സംരക്ഷിക്കുന്നതിനും കൂടി വേണ്ടിയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് എഡ്വേർഡോ പറഞ്ഞു.

സോഫയിൽ ഇരിക്കുകയായിരുന്ന യുവതിയെ കഴുത്ത് ‍ഞെരിച്ചാണ് സഹോദരൻ കൊലപ്പെടുത്തിയത്. തുടർന്ന് വിരിഡിയാനയുടെ മൃതദേഹം കോളനിയിൽനിന്ന് 30 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ എഡ്വേർഡോ, ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ വിരിഡിയാനയുടെ  മുറിയിൽ ആത്മഹത്യ കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തു.

എന്നാൽ. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ എഡ്വേർഡോ ആണ് വിരിഡിയാനയെ കൊന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിരിഡിയാനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ എഡ്വേർഡോ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ‌ തുടങ്ങിയ വകുപ്പുകളിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 
  
     

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്