ബാങ്ക് തട്ടിപ്പ് കേസില്‍ 19 വര്‍ഷങ്ങള്‍ക്കു ശേഷം വിധി; മുന്‍ അസിസ്റ്റന്‍റ് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവപര്യന്തം

Published : Apr 27, 2019, 12:13 PM ISTUpdated : Apr 27, 2019, 12:23 PM IST
ബാങ്ക് തട്ടിപ്പ് കേസില്‍ 19 വര്‍ഷങ്ങള്‍ക്കു ശേഷം വിധി;  മുന്‍ അസിസ്റ്റന്‍റ് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവപര്യന്തം

Synopsis

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 

മുംബൈ:  ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്കിലെ മുന്‍ അസിസ്റ്റന്‍റ് മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 

19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈ അന്ധേരിയിലെ വ്യവസായിയായ മനോഹര്‍ലാല്‍ അഹൂജയും മകന്‍ അമിതും ചേര്‍ന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച്  ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 1.5 കോടി രൂപ വായ്ച എടുത്തത്. എന്നാല്‍ വായ്പ എടുത്ത പണം ഇവര്‍ ബാങ്കില്‍ തിരിച്ചടച്ചില്ല. തുടര്‍ന്ന് ബാങ്കിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ആറുപേരാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ പിടിയിലായത്. ബാങ്കിലെ മുന്‍ അസിസ്റ്റന്‍റ്റ് മാനേജരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും  കേസില്‍ പ്രതികളാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ആറുപേര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

ജീവപര്യന്തത്തിന് പുറമെ പ്രതികള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. അമിതിന് 3 കോടി രൂപയും മുന്‍ ബാങ്ക് ജീവനക്കാരന് 4.3 ലക്ഷം രൂപയുമാണ് പിഴ അടയ്ക്കേണ്ടത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്