
ബെംഗളുരു: ഭാര്യയ്ക്ക് ഒളിച്ചോടാൻ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെ പാർട്ടിക്കെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി 22കാരൻ. കർണാടകയിലെ ബാഗലാഗുണ്ടേയിലാണ് സംഭവം. 22 വയസുകാരനായ കച്ചവടക്കാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. കച്ചവടക്കാരനായ കിരണും ഓട്ടോ റിക്ഷാ ഡ്രൈവറായ 21കാരൻ അക്ഷയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ രണ്ട് പേരും ബാഗലാഗുണ്ടേ സ്വദേശികളാണ്. ഇവരുടെ സുഹൃത്തും കെംഗേരി സ്വദേശിയായ 22കാരൻ ഹേമന്തിന്റെ കൊലപാതകത്തിലാണ് ഇവർ അറസ്റ്റിലായത്.
ഹോട്ടലിലെ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഹേമന്ത്. ഹേമന്തിനൊപ്പം ജോലി ചെയ്തിരുന്ന മാരിസാമി കിരണിന്റെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഹേമന്തിനൊപ്പം കിരണിന്റെ വീട്ടിൽ വന്നാണ് ഇവർ തമ്മിൽ അടുപ്പമായത്. കിരണിന്റെ ഭാര്യയും മാരിസാമിയും തമ്മിൽ അടുപ്പമാണെന്ന് മനസിലായതോടെ ഒളിച്ചോടാൻ പണം തയ്യാറാക്കി നൽകിയത് ഹേമന്ത് ആണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ഭാര്യ മാരിസാമിക്കൊപ്പം ഒളിച്ചോടിയെന്ന് മനസിലായതിന് പിന്നാലെ ഞായറാഴ്ച രാത്രി ഹേമന്തിനോട് കിരണിന്റെ വീട്ടിൽ പാർട്ടിയുണ്ടെന്ന പേരിൽ വിളിച്ച് വരുത്തുകയായിരുന്നു. മൂന്ന് പേരും ചേർന്ന് മദ്യപിച്ച ശേഷം മാരിസാമിയുമായി ഭാര്യ ഒളിച്ചോടിയത് അറിയാമോയെന്ന് കിരൺ ഹേമന്തിനോട് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റത്തിനിടെ കിരൺ ഹേമന്തിനെ ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. അടി കൊണ്ട് നിലത്ത് വീണ കിരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam