
തൃശൂർ: വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ തളിക്കുളത്തെ ബാർ എക്സൈസ് പൂട്ടിച്ചു. തളിക്കുളം പുത്തൻതോടിലുള്ള സെൻട്രൽ റസിഡൻസി ബാറാണ് വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം പൂട്ടിച്ചത്. എക്സൈസിന്‍റെ പരിശോധനയിലാണ് ബാറിൽ നിന്ന് വലിയതോതിൽ വ്യാജ മദ്യം കണ്ടെത്തിയത്. മൊത്തം 220 ലിറ്ററിലധികം വ്യാജ മദ്യമാണ് കണ്ടെത്തിയത്. ഇതിൽ ബാറിൽ നിന്ന് ഏഴര ലിറ്റർ വ്യാജ മദ്യവും ബാർ ഉടമയുടെ വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് 213 ലിറ്റർ വ്യാജ മദ്യവുമാണ് എക്സൈസ് കണ്ടെടുത്തത്.
സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സെൻട്രൽ റസിഡൻസി ബാറിലും പരിശോധന നടത്തിയതെന്ന് എക്സൈസ് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബാറിൽ നിന്നാണ് ആദ്യം വ്യാജ മദ്യം കണ്ടെത്തിയത്. ഏഴര ലിറ്റർ വ്യാജനാണ് ബാറിൽ നിന്ന് കണ്ടെത്തിയതെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കി വ്യാജ മദ്യം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥൻ വിവരിച്ചു. വ്യാജ മദ്യം കണ്ടെത്തിയതിന് പിന്നാലെ തന്നെ തുടർ നടപടികൾ സ്വീകരിച്ചു. ബാറിന്‍റെ മാനേജറെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തെന്നും ബാർ ലൈസൻസ് എടുത്തയാളെയടക്കം കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ബാർ അടച്ചുപൂട്ടി സീൽ വച്ചെന്നും അദ്ദേഹം വിവരിച്ചു. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ബാറിൽ നിന്ന് വ്യാജമദ്യം കണ്ടെത്തിയതെന്നും തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് ചമഞ്ഞ് തട്ടിപ്പ്, തങ്ങളാണെന്ന് പറഞ്ഞ് കർമങ്ങൾ ചെയ്തും തട്ടിപ്പ്; മലപ്പുറത്ത് 24 കാരൻ പിടിയിൽ
അതേസമയം മാഹിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ഡെലിവറി മിനി പിക് അപ്പില്‍ കടത്താന്‍ ശ്രമിച്ച ലിറ്റര്‍ കണക്കിന് മാഹി മദ്യം എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തു എന്നതാണ്. കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി ബാല സുബ്രമണ്യന്‍ ആണ് പതിനേഴ് ലിറ്റര്‍ മദ്യവുമായി പിടിയിലായത്. ഇയാൾ ചില്ലറവില്‍പ്പനക്കായി വയനാട്ടിലേക്ക് മദ്യം കൊണ്ടുവരുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. പ്രതി മദ്യം കടത്താന്‍ ഉപയോഗിച്ച മിനി പിക് അപ് വാനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയി പ്രതി ഇപ്പോൾ റിമാൻഡിലാണ്.
മാഹിയില്‍ നിന്ന് വയനാട്ടിലേക്ക് മിനി പിക് അപില്‍ കടത്തിയ 17 ലിറ്ററോളം മദ്യവുമായി ഡ്രൈവര്‍ പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam