സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം അറസ്റ്റില്‍

Published : Jun 30, 2021, 12:31 AM IST
സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം അറസ്റ്റില്‍

Synopsis

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നിയാസ്, മുഹമ്മദ് ഷാഹിദ്, അബു താഹിര്‍ എന്നിവരാണ് മലപ്പുറത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതികള്‍ കുടുങ്ങിയത്

മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നിയാസ്, മുഹമ്മദ് ഷാഹിദ്, അബു താഹിര്‍
എന്നിവരാണ് മലപ്പുറത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

വാഹന പരിശോധനയ്ക്കിടെ മലപ്പുറം മമ്പുറം ഭാഗത്ത് നിന്ന് ഒരു കാര്‍ വണ്‍വേ തെറ്റിച്ച് വന്നു. അതില്‍ മൂന്ന് യുവാക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടി പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണെന്ന് പൊലീസിനോട് പറഞ്ഞു. ഓടുന്ന കാറില്‍ വെച്ച് മുഹമ്മദ് നിയാസ് പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.

പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാനാണ് കാസര്‍കോഡ് നിന്ന് കാറില്‍ പ്രതികള്‍ മലപ്പുറത്ത് എത്തിയതെന്നാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായത്. ഈ പെണ്‍കുട്ടി ബന്ധുവിന്‍റെ ഫോണില്‍ നിന്നാണ് പ്രതിയുമായി ഇന്‍സ്റ്റഗ്രാമില്‍ ബന്ധപ്പെട്ടിരുന്നത്.

അമ്മയുടെ ഫോണിലെ വാട്സ് ആപ്പിലും പെണ്‍കുട്ടി പ്രതിയുമായി സംസാരിക്കാറുള്ളതായി പൊലീസിന് വിവരം കിട്ടി. കേസിലെ മറ്റ് രണ്ട് പ്രതികളും ഇതുപോലെ ഷെയര്‍ ചാറ്റ് വഴിയും ഇന്‍സ്റ്റഗ്രാം വഴിയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ