സ്കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി; ജീവനക്കാരന്‍ അറസ്റ്റില്‍

By Web TeamFirst Published Aug 14, 2019, 10:03 AM IST
Highlights

ഇയാള്‍ മറ്റുകുട്ടികളെയും ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തി. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും സൗത്ത് ദില്ലി ഡിസിപി വിജയ് കുമാര്‍ പറഞ്ഞു.

ദില്ലി: ദില്ലിയിലെ സ്വകാര്യ സ്കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്കൂളിലെ തൂപ്പുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്കായുള്ള വാഷ്റൂമില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.  ഇയാള്‍ മറ്റുകുട്ടികളെയും ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തി.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും സൗത്ത് ദില്ലി ഡിസിപി വിജയ് കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ മുമ്പ് എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന് കാര്യത്തില്‍ വ്യക്തത തേടി സ്കൂള്‍ അധികൃതര്‍ക്ക് പൊലീസ് കത്ത് നല്‍കി. 2008 മുതല്‍ ഇയാള്‍ സ്കൂളിലെ ജോലിക്കാരനാണ്. 

പെണ്‍കുട്ടി വയറുവേദനയെന്ന് അമ്മയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരം പരിശോധിക്കവേ നിരവധി പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

കൗണ്‍സിലിംഗില്‍ സ്കൂളിലെ തൂപ്പുകാരന്‍ വാഷ്റൂമില്‍ വച്ചും കമ്പ്യൂട്ടര്‍ റൂമില്‍ വച്ചും നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഇയാള്‍ പെണ്‍കുട്ടിയുമായി വാഷ്റൂമിലേക്ക് കയറിപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പ് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. അറസ്റ്റിലായ പ്രതി മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനാണ്. 

click me!