
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ കാര്‍ട്ടൂണ്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന് വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മദന്‍ ശര്‍മ(65) എന്നയാള്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ആറ് ശിവശേനക്കാരെ അറസ്റ്റ് ചെയ്തുവെന്നാണ് മുംബൈ പൊലീസ് അറിയിക്കുന്നത്.
സബര്‍ബന്‍ കാണ്ഡിവാലിയിലെ ലോഖണ്ഡ്യാല കോംപ്ലക്സിലുള്ള ഇയാളുടെ താമസസ്ഥലത്തെത്തിയാണ് ശിവസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മദന്‍ ശര്‍മയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. സര്‍ക്കാര്‍ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നും ഇത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതും വേദനയുളവാക്കുന്ന സംഭവവുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam