കാമുകിക്കൊപ്പം കഴിയാൻ യുവാവിന്റെ ക്രൂരത, 2 വയസുള്ള മകനെ കൊന്ന് പ്ലാസ്റ്റിക് കവറിൽകെട്ടി പുഴയിൽ തള്ളി 

Published : Apr 20, 2023, 09:52 PM IST
കാമുകിക്കൊപ്പം കഴിയാൻ യുവാവിന്റെ ക്രൂരത, 2 വയസുള്ള മകനെ കൊന്ന് പ്ലാസ്റ്റിക് കവറിൽകെട്ടി പുഴയിൽ തള്ളി 

Synopsis

മുംബൈയിലെ മാഹിമിലാണ് ഇന്നലെ പ്ലാസ്റ്റിക് കവറിൽ കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാർ കാണുന്നത്. തുടർന്ന് ഷാഹു നഗർ പൊലീസിൽ വിവരം അറിയിച്ചു

മുംബൈ : കാമുകിക്കൊപ്പം കഴിയാൻ മുംബൈ സ്വദേശിയായ യുവാവ് രണ്ട് വയസുള്ള മകനെ കൊന്ന് പുഴയിൽ തള്ളി. പ്ലാസ്റ്റിക് കവറിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാമുകിയുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 

മുംബൈയിലെ മാഹിമിലാണ് ഇന്നലെ പ്ലാസ്റ്റിക് കവറിൽ കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാർ കാണുന്നത്. തുടർന്ന് ഷാഹു നഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷൗക്കത്ത് അലി അൻസാരി എന്ന ഇരുപത്തിരണ്ടുകാരന്‍റെ മകനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. ഇയാൾ ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. 

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ വിവാഹം ചെയ്യാനാണ് താൻ മകനെ കൊന്നതെന്ന് ഇയാൾ പറഞ്ഞത്. ബന്ധുവായി 20കാരിയുമായി ഇയാൾക്ക് മൂന്ന് വർഷമായി പ്രണയമുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ചിട്ടും ഇത് തുടർന്നു. ഭാര്യയെും മകനെയും ഒഴിവാക്കായാൽ തന്നെ വിവാഹം ചെയ്യാമെന്ന് യുവതി പറഞ്ഞിരുന്നുവെന്നും ഇതിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്നുമാണ് പ്രതി നൽകിയ മൊഴി. ചൊവ്വാഴ്ച രാത്രി ഇയാളുടെ കടയിലെത്തിച്ചാണ് മകനെ കൊന്നത്. തുടർന്ന് കവറിലാക്കി പുഴയിലെറിയുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ