
മാനന്തവാടി: ഭാര്യയെ കഴുത്ത ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ബാലനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാലന്റെ ഭാര്യ ശാലിനിയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് വെള്ളമുണ്ട പൊലീസ് ബാലന്റെ പേരില്‍ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലന്‍ ഭാര്യ ശാലിനിയെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ശാലിനിയെ ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുവരികയായിരുന്നു. ഇവര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ്.
പൊലീസ് കേസെടുത്തതോടെ ബാലന്‍ ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് പ്രതിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ബുധനാഴ്ച ഇദ്ദേഹത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Also: മാതാപിതാക്കളെ ഉപദ്രവിച്ചു, വീടിന് തീയിട്ടു; ആറ്റിങ്ങലിൽ യുവാവ് അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam