കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

Published : Jan 05, 2023, 12:16 AM ISTUpdated : Jan 05, 2023, 12:17 AM IST
കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

Synopsis

രാത്രി ഏഴരയോടെയാണ് സംഭവം. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും മനീഷിനെ വിലക്കി കഴിഞ്ഞ നവംബർ 19 ന് എറണാകുളം ഡി ഐ ജി നീരജ്കുമാർ ഗുപ്ത ഉത്തരവിട്ടിരുന്നു. ഇതിനുശേഷം കഴിഞ്ഞ ഡിസംബർ 12 ന് ഭരണിക്കാവിൽ കാണപ്പെട്ട പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ആലപ്പുഴ: കാപ്പ ചുമത്തി മാവേലിക്കര കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന്  രക്ഷപ്പെട്ടു. കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി 19) ആണ് മാവേലിക്കര സബ് ജയിലിന് മുന്നിൽ നിന്ന് സിവിൽ പൊലീസ് ഓഫിസർമാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്.

രാത്രി ഏഴരയോടെയാണ് സംഭവം. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും മനീഷിനെ വിലക്കി കഴിഞ്ഞ നവംബർ 19 ന് എറണാകുളം ഡി ഐ ജി നീരജ്കുമാർ ഗുപ്ത ഉത്തരവിട്ടിരുന്നു. ഇതിനുശേഷം കഴിഞ്ഞ ഡിസംബർ 12 ന് ഭരണിക്കാവിൽ കാണപ്പെട്ട പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയവേ ഡിസംബർ 28 ന് ജാമ്യം ലഭിച്ച മനീഷ് വിലക്ക് ലംഘിച്ച് വീടിന് സമീപമെത്തി. ഇതറിഞ്ഞെത്തിയ കുറത്തികാട് പൊലീസ് മനീഷിനെ വീണ്ടും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനെ തുടർന്നു രാത്രിയിൽ ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ജയിലിന്റെ വാതിൽ തുറക്കുന്നത് കാത്തുനിൽക്കവേ സിവിൽ പൊലീസ് ഓഫിസർമാരായ അജീഷ്, സതീഷ് എന്നിവരെ തള്ളി മറിച്ചിട്ട ശേഷമാണ് മനീഷ് ഓടി രക്ഷപ്പെട്ടത്. 

Read Also: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതി പിടിയില്‍

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ