അങ്കമാലിയിലെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ; എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Jun 21, 2020, 2:28 PM IST
Highlights

തലയിൽ രക്തസ്രാവം ഉണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിപ്പോഴും അബോധാവസ്ഥയിലാണ്. ആരോഗ്യ നില വളരെ മോശമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

കൊച്ചി: അങ്കമാലിയിൽ അച്ഛൻ ്മര്‍ദ്ദിച്ച് 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അതീവ ഗുരുതര അവസ്ഥയിലാമെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തലയിൽ രക്തസ്രാവം ഉണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിപ്പോഴും അബോധാവസ്ഥയിലാണ്. ആരോഗ്യ നില വളരെ മോശമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 

ആദ്യം കട്ടിലിൽ നിന്ന് വീണെന്നാണ്  രക്ഷിതാക്കൾ അറിയിച്ചത്. പിന്നീട് കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ട് എന്ന് പറഞ്ഞു അസ്വാഭാവികത തോന്നിയതിനാലാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്. 

കോലഞ്ചേരി  മെഡിക്കൽ മിഷൻ അശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകു‌ഞ്ഞ്. സംഭവത്തിൽ കുട്ടിയുടെ    അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  മകൻ ഇങ്ങനെയൊരു ക്രൂരത ചെയ്യില്ലെന്ന് ഷൈജുവിന്‍റെ അമ്മയും പ്രതികരിച്ചു

തുടര്‍ന്ന് വായിക്കാം: 'കുഞ്ഞ് ഉറക്കത്തിൽ വീണതാണെന്നാണ് കരുതിയത്, മകൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടില്ല'; ഷൈജുവിന്‍റെ അമ്മ...

കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ  ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ  കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രയാമുള്ള കുഞ്ഞിനെ  തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്.

അങ്കമാലി പാലിയേക്കരയിലെ വാടക വീട്ടിലാണ്ഷൈജുവും നേപ്പാൾ സ്വദേശിയായ ഭാര്യയും കുഞ്ഞിനൊപ്പം വാടകയ്ക്ക് കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോൾ അടുത്ത മുറയിൽ ഷൈജുവിന്‍റെ അമ്മയുമുണ്ടായിരുന്നു.

 

click me!