
മലപ്പുറം: മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയില്‍ അറബി കോളേജ് അധ്യാപകൻ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകൻ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.
കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് ഇയാള്‍. കോളേജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെൺകുട്ടി നരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ തന്നെ സത്യമെന്ന് ബോധ്യപെട്ടതോടെ പരാതി ചൈല്‍ഡ് ലൈൻ കല്‍പകഞ്ചേരി പൊലീസിന് കൈമാറി.പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി സലാഹുദ്ദീൻ തങ്ങള്‍ ഒളിവില്‍പ്പോയി. മറ്റ് പെൺകുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പരാതികള്‍ കിട്ടിയിട്ടില്ലെങ്കിലും ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വൈകാതെ പിടികൂടുമെന്ന് കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam