ആരാധനാലയ പരിസരത്ത് 50 കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പ്രധാന പ്രതി പിടിയില്‍

By Web TeamFirst Published Jan 8, 2021, 11:50 AM IST
Highlights

അനുയായിയുടെ വീട്ടില്‍ ഒളിച്ചിരിക്കെയാണ് ഇയാള്‍ പിടിയിലായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ പ്രശാന്ത് പറഞ്ഞു. പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
 

ബറേലി: ബദ്വാനില്‍ 50കാരിയായ അംഗന്‍വാടി വര്‍ക്കര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതിയായ പൂജാരി പിടിയില്‍. മഹന്ത് സത്യ നാരായണ്‍ എന്നയാളാണ് പിടിയിലായത്. ഉഘൈട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് തന്റെ അനുയായിയുടെ വീട്ടില്‍ ഒളിച്ചിരിക്കെയാണ് ഇയാള്‍ പിടിയിലായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ പ്രശാന്ത് പറഞ്ഞു. പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,0000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സഹായികളായ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ആരാധനാലയത്തിലേക്ക് പോയ 50കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. 

കൊല്ലപ്പെട്ട സ്ത്രീക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി നടത്തിയ പ്രസ്താവന വിമര്‍ശനവിധേയമായിരുന്നു. കുടുംബാംഗങ്ങള്‍ കൂടെയില്ലാതെ സ്ത്രീ ക്ഷേത്രത്തില്‍ പോയത് തെറ്റാണെന്നും അവര്‍ പോയിരുന്നില്ലെങ്കില്‍ സംഭവം ഒഴിവാക്കാമെന്നുമായിരുന്നു ഇവരുടെ പ്രസ്താവന. കൊലപാതകം ആസൂത്രിതമായിരുന്നെന്നും പ്രതികളില്‍ ഒരാള്‍ ഇവരെ വിളിച്ചുവരുത്തിയെന്നുമാണ് ചന്ദ്രമുഖി ദേവി പറഞ്ഞത്.
 

click me!