ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ

Published : Nov 11, 2021, 06:10 PM ISTUpdated : Feb 05, 2022, 04:00 PM IST
ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ

Synopsis

കാസർകോ‍ഡ് സ്വദേശി ജിയയാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. അധോലോക കുറ്റവാളി രവി പൂജാരിയ്ക്കും വെടിവയ്പ്പ് നടത്തിയ കൊച്ചി സംഘത്തിനുമിടയിലെ കണ്ണിയായിരുന്നു ഇയാൾ.

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ. കാസർകോ‍ഡ് സ്വദേശി ജിയയാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. അധോലോക കുറ്റവാളി രവി പൂജാരിയ്ക്കും വെടിവയ്പ്പ് നടത്തിയ കൊച്ചി സംഘത്തിനുമിടയിലെ കണ്ണിയായിരുന്നു ഇയാൾ.
 
നടി ലീനാ മരിയാ പോളിന്‍റെ കൊച്ചി പനന്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയ കേസിലാണ് ഏഴാം പ്രതി ജിയ അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്പോർട്ടിൽ തിരികെയെത്തി വീണ്ടും മടങ്ങിപ്പോകാൻ ഒരുങ്ങുന്പോഴാണ് മുംബൈ വിമാനത്തവളത്തിൽ പിടിയിലായത്. ഇയാളുടെ ചിത്രങ്ങൾ സഹിതമുളള ലുക്കൗട്ട് സർക്കുലർ വിമാനത്താവളങ്ങൾക്ക് അന്വേഷണസംഘം നൽകിയിരുന്നു. രവി പൂജാരി സംഘവുമായി ജിയയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. ലീന മരിയ പോളിനെ ഭീഷണപ്പെടുത്തുന്നതിന് രവി പൂജാരിയെ ചുമതലപ്പെടുത്തിയത് ജിയയാണെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടത്തൽ.

വെടിയുതിർക്കാൻ കൊച്ചിയിലുളള രണ്ട് യുവാക്കളുടെ സംഘത്തെ ഏർപ്പാടാക്കുകയും തോക്കടക്കം എത്തിക്കുകയും ചെയ്തതും ജിയയാണ്. കേസിന്‍റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അജാസിന്‍റെ നിർദേശപ്രകാരമാണ് ജിയ കുറ്റകൃത്യത്തിൽ പങ്കാളിയായത്. കേസിൽ പൊലീസ് തിരയുന്ന കാസർകോട്ടെ മോനായിയെ സംഭവത്തിന്‍റെ ഭാഗമാക്കിയും ഇയാളായിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടാണ് നടി ലീന മരിയ പോളിനെ ഇവർ ഭീഷണിപ്പെടുത്തിയത്. ലീന ഭീഷണിക്ക് വഴങ്ങുമെന്നും കിട്ടുന്ന പണം വീതിച്ചെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍