
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവികൾ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. എന്നാൽ അടിസ്ഥാന രഹിതമായ കേസാണെന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.
കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആൾ പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെ വിവിധ സിസിടിവി ക്യാമറകൾ പരിശോധിച്ചു. പാറ്റൂരിലെ ഒരു ക്യാമറയിൽ നിന്നാണ് രാധാകൃഷ്ണൻ യുവതിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ കന്റോൺമെന്റ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. യുവതിയുമായി റോഡിൽ വച്ച് വാക്ക് തർക്കം ഉണ്ടാെയെന്ന് രാധാകൃഷ്ണൻ സമ്മിതിച്ചിട്ടുണ്ട്. എന്നാൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അധിക്രമം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ മൊഴി. കേസിൽ കൂടുതൽ സാഹചര്യ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam