ചെന്നിത്തലയില്‍ ഗുണ്ടാ സംഘം യുവാവിനെ മര്‍ദിച്ച സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍ 

Published : Jan 14, 2024, 09:58 PM IST
ചെന്നിത്തലയില്‍ ഗുണ്ടാ സംഘം യുവാവിനെ മര്‍ദിച്ച സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍ 

Synopsis

കഴിഞ്ഞ ജൂണില്‍ മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മൂന്ന് പേരെ അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ജോണ്‍സണ്‍.

മാന്നാര്‍: ചെന്നിത്തലയില്‍ ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളില്‍ വീട്ടില്‍ ജോണ്‍സണ്‍ (32) ആണ് കൊല്ലം പറവൂരില്‍ നിന്ന് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. 
 
ചെന്നിത്തല കാരാഴ്മ കിഴക്ക് കളീയ്ക്കല്‍ വിനീതിനെ കഴിഞ്ഞ ദിവസമാണ് രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ വിനീത് ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ ജോണ്‍സണ്‍, മാവേലിക്കര പുതിയ കാവ് വിഷ്ണുഭവനില്‍ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിനീതിനെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. 

രണ്ടാം പ്രതി ജിഷ്ണുവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനത്തിന് ശേഷം ഒളിവില്‍ പോയ ജോണ്‍സണ്‍ കൊല്ലം പറവൂരില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മാന്നാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ അഭിരാം സി.എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, സാജിദ്, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

കഴിഞ്ഞ ജൂണില്‍ മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തി മൂന്ന് പേരെ പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ജോണ്‍സണ്‍.

നന്തിലത്ത് ഗോപാലകൃഷ്ണൻ ഇടഞ്ഞു, സംഭവം ആനയുടെ മുന്നിൽ നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കമ്പി പാരയും വെട്ടുകത്തിയും, ആളില്ലാ വീട്ടിലെ മോഷണശ്രമം വിദേശത്തുള്ള അയൽവാസി കണ്ടു, കോഴിമുട്ടയും തട്ടി മോഷ്ടാവ് മുങ്ങി
മഡൂറോയെ കുരുക്കിയ ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, കാരക്കാസിൽ ആശങ്ക