
മുംബൈ: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 80 വയസ്സ് പിന്നിട്ട ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ. 2013ലെ കേസില്‍ പോക്‌സോ കോടതി രേഖ എന്‍ പന്ദാരെയാണ് വിധി പറഞ്ഞത്. പ്രതികളെ മുത്തച്ഛനെന്നും മുത്തശ്ശിയെന്നും വിളിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പീഡിപ്പിച്ച ഭര്‍ത്താവിന് 87ഉം ഭാര്യക്ക് 81ഉം വയസ്സുണ്ട്. 2013 സെപ്റ്റംബര്‍ നാലിനായിരുന്നു സംഭവം.
സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ കുട്ടി നാലാംനിലയിലെ കൂട്ടുകാരിയോടൊപ്പം കളിക്കാന്‍ പോയി. കൂട്ടുകാരി ഉറങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദമ്പതികള്‍ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. വയോധികന്‍ കുട്ടിയെ എടുത്ത് അകത്തുകൊണ്ടുപോയി മടിയിലിരുത്തി. കുട്ടി എതിര്‍ത്തപ്പോള്‍ അടിച്ചു. പീഡിപ്പിക്കുന്നതിനായി ഉടുപ്പഴിക്കാന്‍ ഇവരുടെ ഭാര്യയാണ് കുട്ടിയെ പിടിച്ചുകൊടുത്തത്. പിന്നീട് വയോധിയകും കുട്ടിയെ പീഡിപ്പിച്ചു. ഓടിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തേക്ക് തുപ്പിയതായും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിരുന്നു.
വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പാടുകള്‍ കണ്ടു. തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിച്ച് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam