ഭാവി വധുവുമായി അവിഹിത ബന്ധമുള്ളയാളെ കഴുത്തറുത്ത് കൊന്ന് മൃതദേഹം പെട്ടിയിലാക്കി റെയിൽവെ ട്രാക്കിൽ തളളി

Published : Nov 19, 2020, 06:54 PM IST
ഭാവി വധുവുമായി അവിഹിത ബന്ധമുള്ളയാളെ കഴുത്തറുത്ത് കൊന്ന് മൃതദേഹം പെട്ടിയിലാക്കി റെയിൽവെ ട്രാക്കിൽ തളളി

Synopsis

ഗുപ്തയെ പ്രതി കട്ടകൊണ്ട് തലക്കടിച്ചു, മൂന്ന് തവണ കത്തികൊണ്ട് കുത്തി, കഴുത്തറുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്. 

ദില്ലി: വിവാഹേതര ബന്ധം പുലർത്തിയ 46കാരനെ സ്ത്രീയുടെ ഭാവി വരൻ കഴുത്തറുത്ത് കൊന്നു. തന്റെ ഭാവിവധുവുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വ്യവസായിയായ നീരജ ഗുപ്തയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഗുജറാത്തിലെ ഭറൂച്ചിൽ തള്ളി. സ്ത്രീയുടെ നോർത്ത്‍വെസ്റ്റ് ദില്ലിയിലെ വാടകവീട്ടിൽ വച്ച് സ്ത്രീയുടെ അമ്മയും കൊല്ലപ്പെട്ട നീരജ് ഗുപ്തയും ഭാവിവരനും തമ്മിൽ തർക്കം നടന്നിരുന്നു. ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു തർക്കമുണ്ടായത്. 

ഗുപ്തയെ പ്രതി കട്ടകൊണ്ട് തലക്കടിച്ചു, മൂന്ന് തവണ കത്തികൊണ്ട് കുത്തി, കഴുത്തറുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്. ഫൈസൽ (29), ഷഹീൻ നാസ് (45), ജുബെർ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

നീരജ് ഗുപ്തയെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ സ്ത്രീയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി നീരജിന്റെ ഭാര്യ പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷണത്തിൽ ഇവർ നീരജുമായുള്ള വിവാഹേതര ബന്ധം സമ്മതിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരുംചേർന്നാണ് ഗുപ്തയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്
10 ലക്ഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ക്രൂരകൃത്യം; അരീക്കോട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍