
ദില്ലി: യുവാവിനെ പതിനേഴുകാരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ബൈക്കില്‍ അഭ്യാസം നടത്തരുതെന്ന് വിലക്കിയതിനെ തുടര്‍ന്നാണ് കൗമാരക്കാരന് കൊടുംകൃത്യം നടത്തിയത്. ദില്ലിയിലെ രഘുബീര്‍ നഗര്‍ സ്വദേശിയായ മനീഷ്(25) ആണ് കൊല്ലപ്പെട്ടത്. കാര്‍ ഡ്രൈവറായിരുന്നു മനീഷ്. പ്രതികളായ മൂന്നു പേര്‍ക്കും പതിനേഴ് വയസാണ് പ്രായം.
സ്ഥിരമായി അമിതവേഗതയിൽ ബൈക്കോടിച്ചിരുന്ന പ്രതിയോട് മനീഷ് ഇത് ആവർത്തിക്കരുതെന്ന് പല പ്രാവശ്യം താക്കീത് നൽകിയിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവ ദിവസവും ബൈക്കിൽ എത്തിയ പ്രതിക്ക് മനീഷ് മുന്നറിയിപ്പ് നൽകി.
തുടർന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തിയ പ്രതി മനീഷിനെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ 28 കുത്തേറ്റ മനീഷിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്.
ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ തന്നെ മനീഷ് മരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തെ സിസിടിവിയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam