
തെലങ്കാന: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് വീട്ടുകാരും ഗ്രാമവാസികളും ഗ്രാമത്തിലേക്ക് വരാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിശീലന ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഇരുപതുകാരിയായ പെൺകുട്ടി. കാർഷിക ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാണ് പി നാഗലക്ഷ്മി എന്ന പെൺകുട്ടി മഹാരാഷ്ട്രയിലെ ജൽനയിലേക്ക് രണ്ട് മാസം മുമ്പ് പോയത്.
ലോക്ക് ഡൗൺ നിലനിക്കുന്ന സാഹചര്യത്തിൽ ഖമ്മം വരെ എത്താൻ നാഗലക്ഷ്മിക്ക് സാധിച്ചു. അവിടെയുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിച്ചതിന് ശേഷം കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടതിനെ തുടർന്നാണ് പെൺകുട്ടി ഗ്രാമത്തിലേക്ക് തിരികെ പോയത്. എന്നാൽ തിരിച്ചെത്തിയതിന് ശേഷം ഗ്രാമവാസികൾ തന്നോട് പെരുമാറിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വാട്ടർടാങ്കിനുള്ളിൽ ചാടിയായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം. പൊലീസ് ഉദ്യോഗസ്ഥനാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
യുപിയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയ 12 തബ്‍ലീഗ് പ്രവര്‍ത്തകരെ താത്കാലിക ജയിലിലാക്കി ...
'അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍; ക്രമസമാധാന പ്രശ്നമുണ്ടായാൽ സര്‍വ്വീസ് നിര്‍ത്തും' ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam