ലഹരി മരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി കോട്ടയത്ത് നിന്നും മുങ്ങി, 24 വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിയിൽ പിടിയില്‍

Published : Feb 14, 2023, 10:06 PM ISTUpdated : Feb 14, 2023, 10:11 PM IST
ലഹരി മരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി കോട്ടയത്ത് നിന്നും മുങ്ങി, 24 വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിയിൽ പിടിയില്‍

Synopsis

1991 ൽ പാലായിൽ നിന്ന് ബ്രൗൺ ഷുഗർ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 24 വർഷങ്ങൾക്കു ശേഷം എറണാകുളത്തു നിന്ന് പിടികൂടി

കോട്ടയം: ലഹരി മരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. പാലക്കാട് കല്‍വാക്കുളം സ്വദേശി ബഷീറാണ് പിടിയിലായത്. 1991 ൽ പാലായിൽ നിന്ന് ബ്രൗൺ ഷുഗർ പിടികൂടിയ കേസിൽ പ്രതിയായ ബഷീർ 1999 ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 24 വർഷങ്ങൾക്കു ശേഷമാണ് എറണാകുളത്തു നിന്നും ഇയാളെ പൊലീസ് പിടികൂടിയത്. 1991 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് കല്‍വാക്കുളം സ്വദേശിയാണ് ബഷീർ. സംസ്ഥാന ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പ്രതിയെ വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തത്. 

read more  വീടിന്‍റെ സീലിങ് തകർത്ത് പുറത്തുവീണത് മൂന്ന് കൂറ്റന്‍ പെരുമ്പാമ്പുകൾ; വൈറലായി വീഡിയോ

അതിനിടെ, തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ കഞ്ചാവും മയക്കുമരുന്ന് കൂണും വിൽപന നടത്തിയ മലയാളി ഉൾപ്പെടെ  മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന സജീവമായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന. നായിഡുപുരത്തിന് അടുത്തുള്ള പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫർ, തമിഴ്നാട് സ്വദേശി ആന്‍റണി രാഹുൽ, മലയാളിയായ അൽഹാസ് എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്.  

കഞ്ചാവും മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മയക്കുമരുന്നായി ഉപയോഗിക്കുന്ന കൂണുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കൊടൈകനാലിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണിവയെന്ന് പ്രതികൾ മൊഴി നൽകി. വാഹനത്തിൽ വനിതകളുണ്ടെങ്കിൽ പൊലീസ് കാര്യമായ പരിശോധന നടത്തില്ല എന്ന നിഗമനത്തിലാണ് സംഘത്തിൽ സ്ത്രീയേയും ഉൾപ്പെടുത്തിയത്. ഇവർക്ക് ലഹരിവസ്തുക്കൾ എത്തിച്ചുനൽകിയവരേയും വാങ്ങാനായി ഇവരോട് സമ്പർക്കം പുലർത്തിയിരുന്നവരേയും തെരയുകയാണെന്ന് കൊടൈക്കനാൽ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം