
ദില്ലി: ദില്ലിയില്‍ 62കാരിയെ ബലാത്സംഗത്തിനിരയാക്കി കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ 62കാരി മരിച്ചു. ആശുപത്രിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് ഓഫിസര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായില്ല. 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മകനാണ് അമ്മയെ താമസസ്ഥലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam