
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ത്ര പ്രദേശത്തെ സ്വസ്തിക് ഫിനാൻസ് ഓഫീസിനുള്ളിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ റിക്കവറി ഏജന്റായ 26 കാന്റേത് കൊലപാതകമെന്ന് പൊലീസ്. തൊഴിലുടമയാണ് കൊലക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു. കുനാൽ ശുക്ലയാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള അവിഹിത ബന്ധം സംശയിച്ചാണ് തൊഴിലുടമ വിവേക് സിംഗ് (34) കുനാലിനെ കൊലപ്പെടുത്തിയത്. കുനാൽ ശുക്ലയുടെ തല ഇരുമ്പ് വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയും മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കുകയും ചെയ്തിരുന്നു. മൂത്ത സഹോദരൻ നൽകിയ പരാതിയെത്തുടർന്ന് ബന്ത്ര പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
ബന്ത്ര പൊലീസും നിരീക്ഷണ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. ഗൗരിബസാറിൽ നിന്ന് വിവേക് സിംഗിനെയും കൂട്ടാളിയായ വസീം അലി ഖാനെയും (35) അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മറ്റ് തെളിവുകളും കണ്ടെടുത്തതായും സൗത്ത് ഡിസിപി നിപുൺ അഗർവാൾ പറഞ്ഞു.
പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയും കുനാലും കേക്ക് കഴിക്കുന്നതിന്റെ ഫോട്ടോകൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രണയത്തെക്കുറിച്ച് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബർ 8 ന് രാത്രി ഓഫീസിൽ ബോധം നഷ്ടപ്പെടുന്നതുവരെ സിംഗ് കുനാലിന് മദ്യം നൽകി. രാത്രി 9.30 ന് വസീമിനെ വിളിച്ചു. ഓഫീസിൽ കയറിയ വസീം കുനാലിന്റെ തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ട് ആവർത്തിച്ച് അടിക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു.
കൊലപാതകത്തിനുള്ള ആയുധം മതിലിന് പിന്നിൽ ഉപേക്ഷിച്ചു. ഡിജിറ്റൽ തെളിവുകൾ മായ്ക്കാൻ കുനാലിന്റെ മൊബൈൽ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു. സൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് സൗത്ത് എഡിസിപി വസന്ത് റല്ലപ്പള്ളി പറഞ്ഞു. വീട് നിർമ്മിച്ച് നൽകാമെന്നും സാമ്പത്തിക സഹായം നൽകാമെന്നും വാഗ്ദാനം ചെയ്താണ് സിംഗ് വസീമിനെ കുറ്റകൃത്യത്തിന് പ്രലോഭിപ്പിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. നേരത്തെ മറ്റൊരു കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച സിംഗ്, കുനാൽ റിക്കവറി ഏജന്റായി ജോലി ചെയ്തിരുന്ന ധനകാര്യ ഓഫീസിന്റെ നടത്തിപ്പുകാരനായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam