
ഹൈദരബാദ്: 29കാരിയായ ബാങ്കറെ കൊല ചെയ്ത സംഭവത്തിൽ സഹപാഠിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഹൈദരബാദിലെ മിയാപൂരിൽ 29കാരിയായ ബാങ്ക് ഉദ്യോഗസ്ഥ ബി സ്പന്ദനയെ കൊലപ്പെടുത്തിയ കേസിലാണ് 29കാരനായ മനോജ് കുമാർ അറസ്റ്റിലായത്. സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു.
വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ തിരികെ വീട്ടിലെത്തി അമ്മയ്ക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്തായി യുവതിയോട് അടുപ്പം കൂടാൻ മനോജ് കുമാർ ശ്രമിച്ചിരുന്നു. എന്നാൽ താൽപര്യമില്ലെന്ന് വ്യക്തമാക്കി യുവതി ഒഴിഞ്ഞ് മാറുകയായിരുന്നു. അടുത്തിടെ ജോലി ചെയ്തിരുന്ന ഐടി സ്ഥാപനത്തിലെ ജോലി കൂടി പോയതിന് പിന്നാലെ യുവതിയോട് ഇയാൾ നിരവധി തവണ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി നിലപാട് മാറ്റാൻ തയ്യാറായില്ല.
ഇതോടെയാണ് മനോജ് കുമാർ സ്പന്ദനയെ വക വരുത്താൻ തീരുമാനിക്കുന്നത്. നാല് ദിവസങ്ങൾക്ക് മുൻപ് യുവതിയുടെ വീട്ടിലെത്തിയ ഇയാൾ വീണ്ടും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ ഇയാൾ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് യുവതിയെ കുത്തിവീഴ്ത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. പുറത്ത് പോയ യുവതിയുടെ അമ്മ തിരികെ എത്തുമ്പോഴാണ് മകൾ മരിച്ചു കിടക്കുന്നത് കണ്ട് പൊലീസിനെ വിളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam