ബന്ധുവായ സുഹൃത്തിനോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്. 4 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത. പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് നിരന്തരമായി പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്. കുട്ടിയുടെ പിതാവും ബന്ധുക്കളും ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുന്നപ്ര സ്വദേശിയായ പതിനാലുകാരി എട്ട് വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയായി. മാതാവിന്റെ സഹോദരനാണ് എട്ടാം വയസ്സിൽ പീഡിപ്പിച്ചത്. ആലപ്പുഴ സൌത്ത് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു.

ഇതിനിടെ മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയി. തുടർന്ന് സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്നു പെൺകുട്ടി. 2022 ഇൽ പിതാവ് കുട്ടിയെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. ഇതിനു ശേഷമാണ് പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും പതിനാലുകാരി നിരന്തര പീഡനത്തിന് ഇരയായത്. പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു. പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനവിവരം തുറന്നു പറഞ്ഞു.

ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലിസ് നാലു പോക്സോ കേസുകൾ രെജിസ്റ്റർ ചെയ്തു. പിതാവ് ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരു ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് ഇരയായ പെൺകുട്ടി. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റി.

പുന്നപ്രയിൽ കൊടുംക്രൂരത; പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു |Alappuzha