
തിരുവനന്തപുരം: പൊഴിയൂരിൽ ഓണക്കാല വിൽപനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കുളത്തൂർ സ്വദേശികളും സഹോദരങ്ങളുമായ അനിൽ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ വീട്ടിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന 58 ലീറ്റർ മദ്യവും ഒന്നര ചാക്കിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് കണ്ടെത്തിയത്. അമ്മയുടെ മുറുക്കാൻ കടയുടെ മറവിലായിരുന്നു മദ്യവിൽപന.
പാറശാല, പൊഴിയൂർ, കുളത്തൂർ, നെയ്യാറ്റിൻകരതുടങ്ങിയ നിരവധി സ്ഥലങ്ങൾ കണ്ടെയ്മെമെന്റ് സോണുകളിൽപ്പെട്ടത്തു കാരണം ഇവിടങ്ങളിലെ ബിവറെജ് കോപ്പറഷന്റെ മദ്യവിൽപന ഔട്ട് ലൈറ്റുകൾ പൂട്ടിയിരിക്കുകയാണ്.
200 കുപ്പി തമിഴ്നാട് നിർമ്മിത വിദേശമദ്യവും , ഒരു ലിറ്ററിന്റെ 20 കുപ്പിയും 750-ന്റെ 20 കുപ്പിയും 500- ന്റെ 20 ബോട്ടിലുകളും അടങ്ങിയ വ്യാജ സീൽ പതിപ്പിച്ച മദ്യവുമാണ് കണ്ടെത്തിയത്. ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നര ചാക്കിലധികം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി.തിരുവനന്തപുരം റൂറൽ എസ്പി അശോകനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊഴിയൂർ സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam