
ബെംഗളൂരു: ഹൈദരാബാദിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെയും വൈദ്യ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. നാല് പേർ അറസ്റ്റിലാണെന്നാണ് സൂചന.
ബുധനാഴ്ച വൈകീട്ട് കോളേജില്‍നിന്നും വീട്ടിലേക്ക് മടങ്ങവേയാണ് പത്തൊമ്പതുകാരിയെ ഓട്ടോഡ്രൈവറും സംഘവും തട്ടിക്കൊണ്ട് പോയത്. വഴിയില്‍വച്ച് ഓട്ടോയില്‍നിന്നും വാനിലേക്ക് മാറ്റവേ പെൺകുട്ടി മൊബൈലിലൂടെ വീട്ടിലേക്ക് വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഉടനെ രാച്കൊണ്ട പോലീസില്‍ ബന്ധപ്പെട്ടു. മൊബൈല്‍ഫോൺ സിഗ്നല്‍ കേന്ദ്രീകരിച്ച് പോലീസ് 1 മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തി. പോലീസെത്തുമ്പോൾ പ്രതികൾ പെൺകുട്ടിയെ മർദിച്ച് അബോധാവസ്ഥയിലാക്കി വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. നാല് പേരും പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു.
തലയ്ക്ക് ഗുരുതരമായി മുറിവേറ്റ പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam