
മുംബൈ: മഹാരാഷ്ട്രയിൽ കൊന്ന് സ്യൂട്ട്കേസിൽ തള്ളിയ നിലയിൽ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം രണ്ട് പ്രതികൾ പിടിയിൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഗുജറാത്തിൽ നിന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം ആഗസ്റ്റ് 26 ന് നൈഗാവിനടുത്ത് റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുതപ്പിൽ പൊതിഞ്ഞ് സ്യൂട്ട്കേസിൽ നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ആഗസ്റ്റ് 25 ന് സ്‌കൂളിലേക്ക് പോയ ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ പങ്ക് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാരകായുധമുപയോഗിച്ച് ഒന്നിലധികം കുത്തുകളേറ്റ നിലയിൽ ആഗസ്റ്റ് 26 നാണ് സ്‌കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. മീരാ ഭയന്ദർ വസായ് വിരാർ (എംബിവിവി) പൊലീസ് 21 വയസ്സുള്ള രണ്ട് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ പാലൻപൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam