സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു

Published : Aug 29, 2019, 01:59 PM IST
സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു

Synopsis

2015ലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം എന്ന് വിലയിരുത്തി കോടതി ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചത്.

കാസർകോട്: സഫിയ വധക്കേസിലെ ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. 13 കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ഹൈക്കോടതി വിധി.

2015ലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം എന്ന് വിലയിരുത്തി കോടതി ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഹംസയെ കൂടാതെ ഭാര്യ മൈമുനയയും ബന്ധു അബ്ദുള്ളയെയും കോടതി  മൂന്ന് വർഷം തടവിന്  ശിക്ഷിച്ചിരുന്നു. ഇരുവരുടെയും ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

സഫിയയെ വീട്ട് ജോലിക്കായി ഗോവയിൽ കൊണ്ടുപോകുകയും വെട്ടിക്കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ കുഴിച്ച് മൂടുകയുമായിരുന്നു. 2006 ഡിസംബറിലാണ് സഫിയയെ കാണാതാകുന്നത്. ഒന്നര വര്‍ഷത്തിനു ശേഷം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. 2008 ജൂലൈ ഒന്നിനാണ് കേസിലെ ഒന്നാം പ്രതിയായ ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലൈ ആറിന് ഗോവയില്‍ നിന്ന് സഫിയയുടെ അസ്ഥികൂടം കുഴിച്ചെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ