'ഹലാല്‍' സ്റ്റിക്കര്‍ ഒട്ടിച്ചതിന് ബേക്കറിക്കെതിരെ ഭീഷണി; നാല് ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 1, 2021, 6:44 AM IST
Highlights

കഴിഞ്ഞ 28 ആ൦ തിയതിയാണ് സംഭവം.ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ കടയുടെ മുൻപിൽ ഒട്ടിച്ച് വെച്ചിരുന്നു. രണ്ടാഴ്ച മുൻപ്  പ്രവർത്തനം തുടങ്ങിയ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു  ഐക്യവേദി പ്രവ൪ത്തക൪ എത്തി. 

എറണാകുളം: കുറുമശ്ശേരിയിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവർത്തകർ. ബേക്കറിയിൽ പ്രവര്‍ത്തക൪ നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് കൈമാറിയത്. ഉടമയുടെ പരാതിയിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ 28 ആ൦ തിയതിയാണ് സംഭവം.ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ കടയുടെ മുൻപിൽ ഒട്ടിച്ച് വെച്ചിരുന്നു. രണ്ടാഴ്ച മുൻപ്  പ്രവർത്തനം തുടങ്ങിയ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു  ഐക്യവേദി പ്രവ൪ത്തക൪ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്ത് കൈമാറി.കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്കരിക്കുമെന്നു൦, പ്രതിഷേധ൦ സ൦ഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദ൦ ഒഴിവാക്കാൻ കട ഉടമ സ്റ്റിക്ക൪ നീക്കി. 

എന്നാൽ സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവ൪ക്കെതിരെയാണ് മതസ്പ൪ധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പൊലീസ് കേസെടുത്തത്.

അറസ്റ്റിലായ പ്രതികളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.  സംഭവത്തിൽ കൂടുതൽ പേ൪ക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്. 

click me!