ഭാര്യയെ ചുറ്റികക്കടിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം മാങ്കുളത്ത്

Published : Jul 27, 2021, 08:50 PM ISTUpdated : Jul 27, 2021, 11:06 PM IST
ഭാര്യയെ ചുറ്റികക്കടിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം മാങ്കുളത്ത്

Synopsis

തലച്ചുമടായി പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ കുടികളിലെത്തിച്ച് കച്ചവടം നടത്തുന്ന ആളാണ് ജോസഫ് മാത്യു. കൊവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.  

ഇടുക്കി: മാങ്കുളത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും  ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് അറിഞ്ഞത്.  തലച്ചുമടായി പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ കുടികളിലെത്തിച്ച് കച്ചവടം നടത്തുന്ന ആളാണ് ജോസഫ് മാത്യു.

കൊവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.  ഭാര്യ സെലിന്റെ തല ചുറ്റികകൊണ്ട് പൂര്‍ണ്ണമായി തകര്‍ത്ത നിലയിലായിരുന്നു. മൃതദേഹം കട്ടിലിന്റ അടിയിലും.

കൊല്ലാന്‍ ഉപയോഗിച്ച ആയുധം കാട്ടില്‍ ഉപേക്ഷിച്ച നിലയിലും സമീപത്തായി ജോസഫ് മാത്യു തുങ്ങിമരിച്ച നിലയിലുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നാര്‍ ഡിഎസ്പിയുടെ നേതൃത്തില്‍ ഇന്‍ക്വസ്റ്റ് തയ്യറാക്കി മൃതദേഹം പുലര്‍ച്ചെ പോസ്റ്റുമോര്ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്