കോതമംഗലത്തെ 'റോഡ് ഷോ'; പിടികൂടിയ വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടു നൽകി, കുറ്റബോധമില്ലെന്ന് റോയി കുര്യന്‍

Published : Aug 06, 2020, 01:23 AM ISTUpdated : Aug 06, 2020, 01:25 AM IST
കോതമംഗലത്തെ 'റോഡ് ഷോ'; പിടികൂടിയ വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടു നൽകി, കുറ്റബോധമില്ലെന്ന് റോയി കുര്യന്‍

Synopsis

കുറ്റബോധം തോന്നേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് റോഡ് ഷോ നടത്തിയ വിവാദ ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യൻ പ്രതികരിച്ചത്.

കോതമംഗംലം: കോതമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് റോഡ്ഷോ നടത്തിയതിന് പിടികൂടിയ വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടു നൽകി. ഒരു ബെൻസ് കാറും ആറ് ടോറസ് ലോറികളുമാണ് ജാമ്യ വ്യവസ്ഥയിൽ വിട്ടു നൽകിയത്. കുറ്റബോധം തോന്നേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് റോഡ് ഷോ നടത്തിയ വിവാദ ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യൻ പ്രതികരിച്ചത്.

കഴിഞ ആഴ്ചയാണ് ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യൻ ബെൻസ് കാറിന് മുകളിലേറി ടോറസ് ലോറികളുടെ അകമ്പടിയിൽ റോഡ് ഷോ നടത്തിയത്. അപകടകരമാം വിധം വാഹനമോടിച്ചതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും റോയിക്കും വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയും പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിരുന്നു. കേസിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കോടതി വിട്ടു നൽകിയത്. 

രണ്ട് ആൾ ജാമ്യവും തത്തുല്യമായ ഈടിൻ മേലുമാണ് ഒരു ബെൻസ് കാറും ആറ് ടോറസ് ലോറികളും തിരിച്ചു നൽകിയത്. ഡ്രൈവർമാർക്ക് പരിശീലനം നൽകാനായിരുന്നു വാഹനങ്ങൾ നിരത്തിലിറക്കിയതെന്നാണ് റോയിയുടെ വിശദീകരണം. അത്ര വലിയ തെറ്റൊന്നും ചെയ്തില്ലെന്നും കുറ്റബോധമില്ലെന്നും പ്രതികരണം.

Read more at: 'ആ ഷോ' വേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പും; വിവാദ വ്യവസായിക്കെതിരെ കേസെടുത്തു 

താത്കാലിക റെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ കാർ ഉപയോഗിച്ചാണ് റോഡ്ഷോ നടത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശി ഗൗതമിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറികൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ