
ദില്ലി : പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍കര്‍ക്ക് നേരെ വിചാരണ തടവുകാരന്റെ ലൈംഗികാതിക്രമം. ബലാത്സംഗ ശ്രമം നടത്തിയതായും ദില്ലി പൊലീസ് പറഞ്ഞു. തടവുകാര്‍ക്കിടയിൽ നടത്തുന്ന പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശുചി മുറിയിൽ ഒളിച്ചിരുന്ന പ്രതി, പിന്നീട് യുവതിയെ ആക്രമിക്കുകയായിരുന്നു.
ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. അപ്പോഴേക്കും ഡോക്ടര്‍ ബഹളം വെച്ച് സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഉടൻ തന്നെ പിടികൂടിയെന്നും ജയിൽ അധികൃതര്‍ അറിയിച്ചു. ജയിൽ സൂപ്രണ്ടിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവെന്നും ഡോക്ടറുടെ വൈദ്യപരിശോധന നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.
വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സ്ത്രീകൾക്കെതിരെ നടത്തിയ അധിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്നത്. 2020 ൽ ഒരു കേസിൽ ഇയാൾ കുറ്റവാളിയായി കണ്ടെത്തിയികുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ ജയിലിൽ സുരക്ഷ കടുപ്പിച്ചുവെന്നും ജയിൽ അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam