കിഴക്കന്‍ ദില്ലിയില്‍ പ്രദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

Published : Apr 21, 2022, 10:20 AM IST
കിഴക്കന്‍ ദില്ലിയില്‍ പ്രദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

Synopsis

ബുധനാഴ്ച തന്റെ വസതിക്ക് പുറത്ത് കുറച്ച് ആളുകളുമായി സംസാരിക്കുകയായിരുന്ന ചൗധരിയെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. 

ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ (Delhi's Mayur Vihar) പ്രാദേശിക ബിജെപി നേതാവിനെ (Local BJP leader) വെടിവച്ചു കൊന്നു. മയൂർ വിഹാറിലെ തേര്‍ഡ് ഫേസില്‍ താമസിക്കുന്ന ജിതു ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 42 വയസ്സായിരുന്നു.

പ്രദേശ വാസികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച്, ബുധനാഴ്ച തന്റെ വസതിക്ക് പുറത്ത് കുറച്ച് ആളുകളുമായി സംസാരിക്കുകയായിരുന്ന ചൗധരിയെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. 4 ബുള്ളറ്റുകൾ ചൌദരിയുടെ ശരീരത്തില്‍ പതിച്ചതായി ദൃസാക്ഷികള്‍ പറയുന്നു. ബി.ജെ.പി നേതാവിന്റെ തലയിലും വയറിലുമാണ് കൊലപാതകികള്‍ വെടിയുതിർത്തത്.

ചൗധരിയെ ഉടൻ തന്നെ നോയിഡയിലെ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചെന്നും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകള്‍ ഇല്ലെന്നുമാണ് വിവരം.

നാടിനെ നടുക്കിയ പാലക്കാട് ഇരട്ടക്കൊല; പ്രതികൾ കാണാമറയത്ത്, ഇഴഞ്ഞുനീങ്ങി അന്വേഷണം

 

പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലയിൽ (Palakkad Murder) എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങി അന്വേഷണം. സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെന്നും അവർ കേരളത്തിൽ തന്നെയുണ്ടെന്ന് പറയുമ്പോഴും അതിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്ത ഒരാളെയെങ്കിലും പിടികൂടിയാൽ മാത്രമേ മറ്റു പ്രതികളിലേക്കും ഗൂഡാലോചനക്കാരിലേക്കും എത്താൻ കഴിയൂ. കുറെയേറെപ്പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് മുന്നോട്ടു പോകാൻ അന്വേഷണ സംഘത്തിനായിട്ടില്ല. അതേസമയം, 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.  

ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ട് 16ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.

ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ