എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് ഏഴ് വർഷം തടവും പിഴയും

By Web TeamFirst Published Jul 20, 2022, 8:15 PM IST
Highlights

ക്ലാസിനകത്ത്  കർട്ടൻ ഉപയോഗിച്ച് മറയുണ്ടാക്കി ഇതിൽ വെച്ചായിരുന്നു പീഡനം. കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  മദ്രസ അധ്യാപകന് ഏഴ് വർഷം തടവും ഒന്നലക്ഷം രൂപ പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറി(54) നെയാണ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന്  ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്. മഞ്ചേരി പാപ്പിനിപ്പാറ ആലുംകുന്നിലെ മദ്രസ അദ്ധ്യാപകനായിരിക്കേയാണ് അബൂബക്കർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.  

2016 ജനുവരി മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ക്ലാസിനകത്ത്  കർട്ടൻ ഉപയോഗിച്ച് മറയുണ്ടാക്കി ഇതിൽ വെച്ചായിരുന്നു പീഡനം. കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. മാതൃസഹോദരനാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ നിർദ്ദേശമനുസരിച്ച് മഞ്ചേരി പൊലീസ് കേസ്സെടുത്തു.

Read More : പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോവുന്ന സ്ത്രീയെ കയറിപ്പിടിച്ച് യുവാവ്, പാക് വീഡിയോ വൈറല്‍!

പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ച, പ്രോസിക്യൂഷൻ 14 രേഖകളും കോടതിയിൽ ഹാജരാക്കി. പിഴയടക്കാത്ത പക്ഷം ഒരോ വകുപ്പിലും ആറു മാസം വീതം അധിക തടവ് അനുഭവിക്കണം.  പിഴയടക്കുന്ന പക്ഷം സംഖ്യയിൽ നിന്നും 1.25 ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

ക്ഷേത്രത്തില്‍ വച്ച് 'വ്യാജ കല്ല്യാണം', യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

മലപ്പുറം: യുവതിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവെട്ടൂര്‍ ചോലക്കരമ്മന്‍ സുനില്‍ കുമാറിനെ (42) ആണ് കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  ക്ഷേത്രത്തില്‍ വച്ച് വ്യാജമായി വിവാഹച്ചടങ്ങുകള്‍ നടത്തി നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. 2021 ഫെബ്രുവരി 24ന് ആണ് സുനില്‍ കുമാര്‍ ക്ഷേത്രത്തില്‍ വച്ച് യുവതിയുമായുള്ള വിവാഹച്ചടങ്ങുകള്‍ നടത്തിയത്. നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. 

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ പകകര്‍ത്തി സുഹൃത്തുക്കള്‍ക്കടക്കം അയച്ച് കൊടുത്ത്   പ്രചരിപ്പിച്ചു എന്നാണ് കേസ്. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും താമസിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്. ഓരോ സ്ഥലത്തുവച്ചും ഇയാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

click me!