'ശ്രദ്ധയെ വെട്ടിനുറുക്കിയത് പോലെ 70 കഷ്ണമാക്കും'; ലിവിംഗ് റിലേഷന്‍ഷിപ്പിലെ പങ്കാളിക്കെതിരെ പരാതിയുമായി യുവതി

By Web TeamFirst Published Dec 3, 2022, 3:24 AM IST
Highlights

നിരവധി തവണ അധിക്ഷേപിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ശ്രദ്ധയെപ്പോലെ വെട്ടിനുറുക്കുമെന്നുമാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം 

70 കഷ്ണമാക്കി വെട്ടിനുറുക്കുമെന്ന് ലിവിംഗ് റിലേഷന്‍ഷിപ്പിലെ പങ്കാളിയുടെ ഭീഷണിയെന്ന പരാതിയുമായി യുവതി. ദില്ലിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായി കൊലപ്പെടുത്തുമെന്ന് പങ്കാളി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മഹാരാഷ്ട്ര സ്വദേശിനി. മഹാരാഷ്ട്രയിലെ ദുലെ സ്വദേശിനിയാണ് പങ്കാളിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അര്‍ഷാദ് സലിം മാലിക് എന്നയാള്‍ക്കെതിരെയാണ് പരാതി. നിരവധി തവണ അധിക്ഷേപിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ശ്രദ്ധയെപ്പോലെ വെട്ടിനുറുക്കുമെന്നുമാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയേക്കുറിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്‍റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ശ്രദ്ധയെ 35 കഷ്ണമാക്കിയാണ് മുറിച്ചത് സമാനമായി യുവതിയെ 70 കഷ്ണമാക്കുമെന്നാണ് ഭീഷണി. നവംബര്‍ 29ന് യുവതി നല്‍കിയ പരാതിയില്‍ മതപരിവര്‍ത്തനം അടക്കമുള്ള ആരോപണമാണ് ലിവിംഗ് റിലേഷന്‍ഷിപ്പിലെ പങ്കാളിയേക്കുറിച്ച് യുവതി നടത്തിയിട്ടുള്ളത്. 207ല്‍ റോഡ് അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിന്‍റെ മരണ ശേഷം 2021ലാണ് നിലവിലെ പങ്കാളിയെ പരിചയപ്പെടുന്നത്. ഹര്‍ഷല്‍ മാലി എന്നാണ് ഇയാള്‍ തുടക്കത്തില്‍ പരിചയപ്പെടുത്തിയത്. സൌഹൃദം സമ്പാദിച്ച ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ദൂലെയിലുള്ള ഒരു ഗ്രാമത്തില്‍ വച്ചായിരുന്നു ഈ ആക്രമണം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താനും യുവാവ് ആരംഭിച്ചു. ഇതോടെ 2021 ജൂലൈ മാസം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ പോകാമെന്ന് ഇരുവരും തമ്മില്‍ ധാരണയായി.

ലിവിംഗ് റിലേഷന്‍ഷിപ്പ് സംബന്ധിച്ച സത്യവാങ്മൂലം തയ്യാറാക്കുമ്പോഴാണ് യുവാവിന്‍റെ ശരിയായ പേര് അര്‍ഷാദ് സലിം മാലിക്ക് ആണെന്ന് യുവതി തിരിച്ചറിയുന്നത്. ഇരുവരും കുട്ടിയുമൊത്ത് പിന്നീട് ഒസ്മാനാബാദിലെ ഫ്ലാറ്റിലേക്ക് താമസം മാറി. ഇവിടെയത്തിയ ശേഷം ഇയാള്‍ യുവതി നിര്‍ബന്ധിച്ച് മതം മാറ്റി. കുട്ടിയെ മത മാറ്റാനും ഇയാള്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നാല് മാസങ്ങള്‍ കഴിഞ്ഞ് ദുലെയിലെ വിറ്റ ഭാട്ടി മേഖലയിലേക്ക് വീട്ടിലേക്ക് ഇവര്‍ താമസം മാറി. ഇവിടെ വച്ച് ആഗസ്റ്റ് മാസത്തില്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. അര്‍ഷദിന്‍റെ പിതാവും യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണം. കുഞ്ഞിന്‍റെ ജനന ശേഷവും അര്‍ഷാദ് യുവതി അധിക്ഷേപിക്കുന്നതും പീഡിപ്പിക്കുന്നതും തുടരുകയായിരുന്നു. ശരീരം പൊള്ളിക്കുന്നതടക്കമുള്ള ക്രൂരതയ്ക്കാണ് യുവതി ഇരയാകേണ്ടി വന്നതെന്നാണ് പരാതിയില്‍ ആരോപണമുള്ളത്. 

click me!