
ജയ്പൂർ: രാജസ്ഥാനിൽ ഹീറ്ററിൽ നിന്നും തീ പടർന്ന് യുവാവും മകളും മരിച്ചു. രാജസ്ഥാനിലെ ഖൈർതാൽ-തിജാര ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. റൂമിലെ ഹീറ്ററിന് തീപിടിച്ച് പുതപ്പിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. യുവാവും മകളും ഭാര്യയും ഉറങ്ങിക്കിടക്കവെയാണ് ഹീറ്ററിന് തീപിടിച്ചത്. തീ പുതപ്പിലേക്ക് പടർന്ന് പിടിച്ച് മൂവർക്കും പൊള്ളലേൽക്കുകയായിരുന്നു.
ദീപക് യാദവ്, മൂന്ന് വയസുകാരിയായ മകൾ നിഷിക എന്നവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ദീപക്കിന്റെ ഭാര്യ സഞ്ജുവിന് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. സഞ്ജുവിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ദീപക്കിന്‍രെ വീട്ടിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് തീപിടുത്തം പുറത്തറിയുന്നത്. അയൽവാസികൾ ഓടിയെത്തി തീയണച്ച് മൂന്ന് പേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് ദീപക്കും മകളും മരണപ്പെട്ടിരുന്നു. ഹീറ്ററിൽ നിന്നാണ് തീ പടർന്നതെന്ന് ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച ദീപക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
Read More : 'ശബ്ദം കേൾക്കാനാണ്', പിണങ്ങിപ്പോയ ഭാര്യക്ക് ഭർത്താവിന്‍റെ ഫോൺ, വാട്ട്സാപ്പിൽ ഒരു ഫോട്ടോയും; ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam