
പാലക്കാട്: എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന ഒപിയമ്മുമായി രാജസ്ഥാൻ സ്വദേശി പാലക്കാട് അറസ്റ്റിലായി. ആർ പി എഫും എക്‌സൈസ് സർക്കിലും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഒപിയമ്മുമായാണ് (karup) രാജസ്ഥാൻ സ്വദേശി നാരു റാം ( 24 )പിടിയിലായത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ൽ വന്നു ചേർന്ന ഹിസാർ എക്സ്പ്രസിൽ പരിശോധിക്കവേ ട്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ് ഫോമിൽ വച്ചു പിടിക്കുക ആയിരുന്നു.
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു, നാളെ 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
രാജസ്ഥാൻ നിലെ ജോദ്പൂർ നിന്നും കറുപ് വാങ്ങി കോയമ്പത്തൂരിലേക്ക് കടത്താൻ തയ്യാർ എടുക്കുന്നതിനിടെ പിടിയിൽ ആവുകയായിരുന്നു. പ്രതി സമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ടോ എന്നും, മറ്റു സ്ഥലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ട് ഉണ്ടോ എന്നും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേസ്റ്റേഷനുകളിലും , ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആർ പി എഫ് കമാൻഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു. പരിശോധനയിൽ ആർ പി എഫ് സി ഐ കേശവദാസ് എൻ , എക്സൈസ് സി ഐ പി കെ സതീഷ്, ആർ പി എഫ് എസ് ഐ മാരായ ദീപക് എ പി , അജിത് അശോക്, എ എസ് ഐ സജു കെ, എസ് എം രവി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ് , ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ അശോക് എൻ , എക്സൈസ് പ്രൈവറ്റീവ് ഓഫീസർ ശ്യാംജി, സി ഇ ഒഹരിദാസ് കെ, രാജീവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്‍റിൽ ഹൈബി ഈഡൻ; മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam