
കാണ്‍പൂര്‍: അമ്മ മരിച്ചെന്ന് വ്യാജ രേഖകളുണ്ടാക്കി കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച മകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബല്ലിയ സ്വദേശിയായ ഷംഷാദ് അഹമ്മദാണ് തന്‍റെ അമ്മ മരിച്ചെന്ന് രേഖകളുണ്ടാക്കിയത്.
2017ലാണ് മുനിസിപ്പാലിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഷംഷാദ് അഹമ്മദ് തന്‍റെ മാതാവ് മരണപ്പെട്ടെന്ന് വ്യാജ രേഖകളുണ്ടാക്കിയത്. സ്വത്തുക്കളെല്ലാം മകന്‍റെ പേരിലായതോടെയാണ് അമ്മ വിവരം അറിയുന്നത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് ഷംഷാദിനെതിരെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വ്യാജരേഖകളുണ്ടാക്കാന്‍ പ്രതിയെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam