
തൃശ്ശൂർ: അകലാട്ട് സ്പിരിറ്റ് കഴിച്ച് യുവാവ് മരിച്ചു.എം ഐ സി ബീച്ച് സ്വദേശി ഷെമീർ ആണ് മരിച്ചത്. ഇയാൾക്കൊപ്പം മദ്യപിച്ച സുഹൃത്ത് സുലൈമാനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്നാൾ ആഘോഷിക്കാനായി സുഹൃത്തിൽ നിന്ന് കിട്ടിയ രണ്ട് ലിറ്റർ സ്പിരിറ്റാണ് ഷെമീറും ആറോളം സുഹൃത്തുക്കളും കഴിച്ചത്.
ഷെമീറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുലൈമാൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്. മറ്റ് നാല് സുഹൃത്തുക്കളും പരിശോധന നടത്തിയെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഇവർ കഴിച്ച സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിച്ചു.
പൂർണമായും സ്പിരിറ്റ് മാത്രമാണിതെന്നും വാറ്റല്ല എന്നുമാണ് നിഗമനം. അമിതമായി സ്പിരിറ്റ് അകത്ത് ചെന്നതാവാം മരണ കാരണമെന്നാണ് പൊലീസ് കരിതുന്നത്. ഷെമീറിന് സ്പിരിറ്റ് എത്തിച്ച സുഹൃത്ത് സുധിയ്ക്ക് വേണ്ടി പൊലീസും എക്സൈസും തെരച്ചിൽ തുടങ്ങി. മദ്യം കടത്തുന്ന ലോറിയിലെ ജീവനക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam