കാര്‍ഷിക സൊസൈറ്റിയിൽ കോടികളുടെ തിരിമറി, മുന്‍ പ്രസിഡന്റ് പിടിയില്‍

Published : Jan 22, 2024, 10:55 PM IST
കാര്‍ഷിക സൊസൈറ്റിയിൽ കോടികളുടെ തിരിമറി, മുന്‍ പ്രസിഡന്റ് പിടിയില്‍

Synopsis

സൊസൈറ്റിയില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ കാക്കൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

കോഴിക്കോട്: കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ നിരവധിയാളുകളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച തുകയില്‍ വെട്ടിപ്പ് നടത്തിയ പ്രതിയെ ക്രൈം  ബ്രാഞ്ച് പിടികൂടി. കോഴിക്കോട് കുമാരസ്വാമി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൗസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി കെ. ഷാഗിലിനെയാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. 

2022ലാണ് കേസിനാസ്പദമായ പരാതി ലഭിക്കുന്നത്.  സൊസൈറ്റിയില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ കാക്കൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.  തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.  രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്ന് ബോധ്യമായതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കാറ്റ്‌കോസ് എന്ന പേരിലാണ് കാര്‍ഷിക സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

2015 മുതല്‍ 2020 വരെ ഇയാള്‍ സ്ഥാപനത്തിന്റൈ പ്രസിഡന്റായിരുന്നു.  സമാന രീതിയില്‍ നരിക്കുനി, താമരശ്ശേരി എന്നിവിടങ്ങളിലും ഇയാള്‍ തട്ടിപ്പിന് ശ്രമിച്ചതായി സൂചനയുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന ഐ.പി.സി 406, 409, 420, 468 തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കിയ  പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ