സഹോദരന്‍റെ മുന്‍ കാമുകിയെ യുവാവ് കൊലപ്പെടുത്തി; മൃതദേഹം ചുട്ടെരിച്ചു

Published : Nov 05, 2019, 10:12 AM ISTUpdated : Nov 05, 2019, 10:15 AM IST
സഹോദരന്‍റെ മുന്‍ കാമുകിയെ യുവാവ് കൊലപ്പെടുത്തി; മൃതദേഹം ചുട്ടെരിച്ചു

Synopsis

ബിലാസ്പുരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സമീറും സുനിതയും അടുപ്പത്തിലാകുന്നത്. എന്നാല്‍, ഏറെ വൈകാതെ ബിലാസ്പുരിലെ ജോലി മതിയാക്കി സമീര്‍ തിരികെ നാട്ടിലെത്തി. മറ്റൊരാളെ സമീര്‍ വിവാഹം ചെയ്തെങ്കിലും സുനിത വീണ്ടും സമീറിനെ ബന്ധപ്പെടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു

റായ്പൂര്‍: സഹോദരന്‍റെ മുന്‍ കാമുകിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ചാമ്പ ജില്ലയിലാണ് സംഭവം. സുനിത ഖുഷ്വാ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ധിപാര സ്വദേശിയായ അന്‍വര്‍ ഖാനാണ് സുനിതയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കെലപാതകം നടത്തിയത്. സംഭവത്തെ  കുറിച്ച് നവ്ഗര്‍ഹ് പൊലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാത്രിയാണ് അന്‍വറിന്‍റെ സഹോദരനായ സമീറിനെ കാണാന്‍ സുനിത എത്തിയത്.

ബിലാസ്പുരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സമീറും സുനിതയും അടുപ്പത്തിലാകുന്നത്. എന്നാല്‍, ഏറെ വൈകാതെ ബിലാസ്പുരിലെ ജോലി മതിയാക്കി സമീര്‍ തിരികെ നാട്ടിലെത്തി. മറ്റൊരാളെ സമീര്‍ വിവാഹം ചെയ്തെങ്കിലും സുനിത വീണ്ടും സമീറിനെ ബന്ധപ്പെടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു.

സമീര്‍ തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു സുനിതയുടെ ആവശ്യം. അങ്ങനെയാണ് ഞായറാഴ്ച സുനിത സമീറിന്‍റെ വീട്ടിലെത്തുന്നത്. എന്നാല്‍, അന്‍വറുമായി സുനിത വാക്കുത്തര്‍ക്കത്തിലായി. ഇതിനൊടുവില്‍ അന്‍വര്‍ കല്ല് കൊണ്ട് സുനിതയുടെ തലയ്ക്കടിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നവ്ഗര്‍ഹ് സ്റ്റേഷനില്‍ വന്ന് അനവര്‍ കീഴടങ്ങിയെന്നും പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം