വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിക്ക് 18 വർഷം തടവ്

Published : Dec 15, 2023, 07:07 PM IST
വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിക്ക് 18 വർഷം തടവ്

Synopsis

2016ൽ ആണ് കേസിനാസ്പദമായ  സംഭവം നടന്നത്. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്   ഒരു ലക്ഷം രൂപ പിഴയും  18 വർഷം തടവുശിക്ഷയും കോടതി വിധിച്ച് കോടതി. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ  തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം പിടിയിലായ കോട്ടുകാൽ കഴിവൂർ  നെല്ലിമൂട് തേരി വിള പുത്തൻ വീട്ടിൽ ബിജുവിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്. 

വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് കെ വിദ്യാധരൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016ൽ  ആണ് കേസിനാസ്പദമായ  സംഭവം നടന്നത്. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കോടതിയിൽ  പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ കെ .എസ് സന്തോഷ്‌ കുമാർ ഹാജരായി. 

കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കേസിൽ  11 വർഷം കഠിനതടവ് കോഴിക്കോട് പോക്സോ കോടതി വിധിച്ചിരുന്നു. 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറുകയും ചെയ്ത ബസ് ജീവനക്കാരനെയണ് 11 വർഷം കഠിനതടവും 1,25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. കോഴിക്കോട് പാലാഴി കയലുംപാറക്കൽതാഴത്ത് ടി.പി. അമലിന്‌ (25) കോഴിക്കോട് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 11 വർഷം കഠിനതടവ് വിധിച്ചത്.

Read More :  'സർപ്രൈസ്' കൊതിച്ച മകളെ ചരിച്ചുകിടത്തി വെട്ടിക്കൊന്ന ക്രൂരത, അമ്മയെയും വെട്ടി; ഒടുവിൽ പ്രതിയുടെ ആത്മഹത്യ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം