
കൊല്‍ക്കത്ത: മകനെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഷിബു കര്‍മാക്കര്‍ എന്നയാളാണ് മകന്‍റെ പിറന്നാള്‍ ദിവസം ഭാര്യവീട്ടിലെത്തി ഭാര്യ മധുമിതയെ കൊലപ്പെടുത്തിയത്. കൊല്‍ക്കത്തയിലെ സൗത്ത് 24 പര്‍ഗനാസിലാണ് സംഭവം.
17 വര്‍ഷം മുമ്പാണ് മധുമിതയെ ഷിബു വിവാഹം ചെയ്തത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. ഇലക്ട്രീഷ്യനണ് ഷിബു. മധുമിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നുളള തര്‍ക്കങ്ങളാണ് ഇരുവരും പിരിഞ്ഞുകഴിയാന്‍ കാരണമായത്. മധുമിതയും മകന്‍ ഇമാനും മധുമിതയുടെ അമ്മയ്ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്.
ഇമാന്‍റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 13ന് മകനെ കാണാന്‍ മധുമിതയുടെ വീട്ടിലെത്തിയതായിരുന്നു ഷിബു. എന്നാല്‍ സമ്മാനങ്ങളുമായെത്തിയ ഷിബുവിനെ വീട്ടിലേക്ക് കയറാനോ മകനെ കാണാനോ അനുവദിച്ചില്ല. തുടര്‍ന്ന് കയ്യിലുള്ള സമ്മാനങ്ങള്‍ തൊട്ടടുത്തുള്ള കടയില്‍ വച്ച ഷിബു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മധുമിതയുടെ വീട്ടിലേക്ക് പോകാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.
വീണ്ടും മധുമിതയുടെ വീട്ടിലെത്തിയ ഷിബു അവളോട് സംസാരിക്കണമെന്ന അപേക്ഷിച്ചു. ഇതിനുസമ്മതിച്ച മധുമിതയുമായി ഇയാള്‍ ഒരുമുറിയില്‍ കയറി. വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ട ഷിബു മധുമിതയെ തുരുതുരാ കുത്തുകയായിരുന്നു. കുത്തേറ്റ് രക്തം വാര്‍ന്നാണ് മധുമിത മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ഷിബുവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam