ഭാര്യ ബലാത്സംഗത്തിനിരയായി; പരാതി പറയാനെത്തിയ ഭര്‍ത്താവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദനം

Published : Jul 07, 2019, 07:35 PM ISTUpdated : Jul 07, 2019, 07:47 PM IST
ഭാര്യ ബലാത്സംഗത്തിനിരയായി; പരാതി പറയാനെത്തിയ ഭര്‍ത്താവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദനം

Synopsis

പരാതി വ്യാജമാണെന്ന് ആരോപിച്ച് ഇരുവരെയും അധിക്ഷേപിച്ചു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമാര്‍ മര്‍ദിക്കുകയും ചെയ്തു. പൊലീസ് മര്‍ദനത്തില്‍ യുവാവിന്‍റെ വിരലുകള്‍ക്ക് പൊട്ടലേറ്റു.

ലക്നൗ: ഭാര്യയെ ചിലര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പരാതി പറയാനെത്തിയ ഭര്‍ത്താവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ മെയിന്‍പുര ജില്ലയിലെ ബിച്വാന്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. യുവാവും യുവതിയും ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തിയ മൂന്നംഗ സംഘം ഭര്‍ത്താവിനെ കണ്ണുകെട്ടി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. പിന്നീട് ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് കുറച്ച് കിലോമീറ്ററുകള്‍ അപ്പുറത്താണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. 

ഇരുവരും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരുടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് ഇരുവരെയും അധിക്ഷേപിച്ചു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമാര്‍ മര്‍ദിക്കുകയും ചെയ്തു. പൊലീസ് മര്‍ദനത്തില്‍ യുവാവിന്‍റെ വിരലുകള്‍ക്ക് പൊട്ടലേറ്റു. ഭാര്യയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കേസുമെടുത്തു. പിന്നീട് ഭാര്യയെത്തി സംഭവം വിശദീകരിച്ചതിനെ തുടര്‍ന്നാണ് പരാതി സ്വീകരിച്ചത്.

ആരോപണത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫിസര്‍ രാജേഷ് പാല്‍ സിംഗ് ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തതായി എസ് പി അജയ് ശങ്കര്‍ റായ് അറിയിച്ചു. വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ